Press Release

  • Home
  • Press Release

Press Release

ആര്‍എസ്എസ് ലേബലൊട്ടിച്ച് തകര്‍ക്കാമെന്ന് സിപിഎം കരുതണ്ട: കെ സുധാകരന്‍ എംപി

ആര്‍എസ്എസ് ലേബലൊട്ടിച്ച് തന്നെ തകര്‍ത്തുകളയാമെന്ന് സിപിഎം കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റായി ചുമതലയേറ്റെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പും ഇത്തരം ആരോപണങ്ങള്‍ സിപിഎം ഉന്നയിച്ചെങ്കിലും അത് ഏശാതെപോകുകയാണ് ചെയ്തത്.ഇതും ജനങ്ങള്‍ വിശ്വസിക്കില്ല.സിപിഎമ്മിന് തന്നെ ഭയമാണ്.അതിനാലാണ് വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്.ആരാണ് ആര്‍എസ്എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ആര്‍എസ്എസിന്റെ വോട്ട് വാങ്ങി ജയിച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.തലശ്ശേരി കലാപത്തില്‍ ബിജെപിക്കൊപ്പം പങ്കെടുത്ത മുഖ്യമന്ത്രിയുടെ സഹോദരന്‍ പ്രതിയാണ്.പള്ളിയേയും അമ്പലങ്ങളേയും തള്ളിപ്പറഞ്ഞവരാണ് സിപിഎമ്മുകാര്‍. ഇപ്പോള്‍ ന്യൂനപക്ഷങ്ങളുടെ വോട്ടിനായി സിപിഎം പള്ളികളിലും ദേവാലയങ്ങളിലും കയറിയിറങ്ങുകയാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നമുക്ക് ശക്തമായി തിരിച്ചുവരണം.അതൊരു പ്രതിജ്ഞയാണ്.ഒരു കൈത്താങ്ങായി നിങ്ങള്‍ ഒപ്പമുണ്ടായാല്‍ ചെറിയകാലത്തെ പ്രവര്‍ത്തനം കൊണ്ട് നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്.സുതാര്യമായും സത്യസന്ധമായും സര്‍ക്കാരിന് പ്രതിക്കൂട്ടില്‍ നിര്‍ത്തിയും ജനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കും.അധികാരത്തിന്റെ പിറകെ പോകാതെ കര്‍മ്മത്തിന്റെ പാതയില്‍ പോയാല്‍ കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരാന്‍ സാധിക്കും.തന്റെ പ്രവര്‍ത്തനരാഹിത്യം കൊണ്ടോ കഴിവുകേടുകൊണ്ടോ പാര്‍ട്ടിക്ക് ഒരു ക്ഷീണവും സംഭവിക്കെല്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നതായും സുധാകരന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ അധാര്‍മിക നീക്കം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

വിവാദം മനപൂര്‍വ്വം; സ്ത്രീവിരുദ്ധതയല്ല തന്റെ ശൈലി: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

വൈദ്യുതി ബില്ലിലെ ഇളവുകള്‍ കൊള്ളമുതല്‍ തിരിച്ച് ഏല്‍പ്പിച്ചതിന് തുല്യം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

പ്രതിബദ്ധതയുള്ള നീതിബോധമുള്ള നേതാവാണ് രാഹുല്‍ ഗാന്ധി: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

തിരുത്തലിന് തയ്യാറായത് ധാര്‍മിക വിജയം; പ്രക്ഷോഭവുമായി മുന്നോട്ട്

കൂടുതല് വായിക്കുക

അദ്യത്തെ സൈക്ലോണ്‍ ഷെല്‍ട്ടര്‍ വടകരിയിലേത്:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

വീട്ടമ്മമാരുടെ വൈദ്യുതി ബില്ല് കത്തിക്കല്‍ ഇന്ന്(ജൂണ്‍ 19ന്)

കൂടുതല് വായിക്കുക

പി.എസ്.സി ജീര്‍ണ്ണതയുടെയും  കെടുകാര്യസ്ഥതയുടെയും പാരമ്യത്തില്‍ :മുല്ലപ്പള്ളി

കൂടുതല് വായിക്കുക

കേരളം ഭരിക്കുന്നത് ദിശാബോധം നഷ്ടപ്പെട്ടവര്‍: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

പ്രവാസി മടക്കം;സര്‍ക്കാരുകള്‍ കോഴിപ്പോര് നടത്തുന്നു:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ഇരുസര്‍ക്കാരുകളും മഹാമാരിയേക്കാള്‍ വലിയ ദുരന്തം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ഇന്ധനവില വര്‍ധനവ്,അമിത വൈദ്യുതി ബില്ല്:കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്(ജൂണ്‍16)

കൂടുതല് വായിക്കുക

പ്രവാസി മടക്കം:നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് ക്രൂരത:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ചങ്ങനാശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പ്; മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു

കൂടുതല് വായിക്കുക

അമിത വൈദ്യുതി ബില്ല്; 16ന് കോണ്‍ഗ്രസ് ധര്‍ണ്ണയും 19ന് വീട്ടമ്മമാരുടെ ബില്ല് കത്തിക്കലും

കൂടുതല് വായിക്കുക

രോഗിയുടെ ആത്മഹത്യ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ്: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

 ട്രാന്‍സ്‌ജെന്റേഴ്‌സിന്റേത് മുഷ്യാവകാശ പ്രശ്‌നം:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

അതിരപ്പള്ളി പദ്ധതി നീക്കം ഉപേക്ഷിക്കണം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

വിദ്യാഭ്യാസ രംഗം താറുമാറായി:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പാക്കുന്നതില്‍  സര്‍ക്കാര്‍ പരാജയം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

എ.ഇ.ഒ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ ജൂണ്‍ 8ന്

കൂടുതല് വായിക്കുക

സി.പി.എമ്മിന്റെ സ്ഥിതി ദയനീയം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി റദ്ദാക്കിയത്  സങ്കുചിത രാഷ്ട്രീയം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

സി.പി.എമ്മിന്റെ പരിസ്ഥിതി സ്‌നേഹം കബളിപ്പിക്കല്‍:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

പിണറായി വിജയന്‍ കേരളത്തെ മദ്യാലയമാക്കി:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

എ.ഇ.ഒ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ ജൂണ്‍ 8ന്

കൂടുതല് വായിക്കുക

പ്രളയത്തിന്റെ മറവില്‍ വന്‍ മണല്‍ക്കൊള്ള:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ദേവിക ധാര്‍ഷ്ട്യത്തിന്റെയും താന്തോന്നിത്തത്തിന്റെയും ബലിയാട്:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത് ഉല്ലാസയാത്രയ്‌ക്കോ ? മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് അടിസ്ഥാന സൗകര്യം ഒരുക്കാതെ:മുല്ലപ്പള്ളി

കൂടുതല് വായിക്കുക

പോലീസിലെ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്ക്: മുല്ലപ്പള്ളി



പോലീസിലെ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പാവപ്പെട്ട പോലീസുകാര്‍ ക്വാര്‍ട്ടേഴ്സുകളില്ലാതെ  ദയനീയാവസ്ഥയില്‍ നരകിക്കുമ്പോഴാണ് ആഢംബര വില്ലകള്‍ക്ക് കോടികള്‍ പൊടിച്ചത്. പോലീസ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യവും വാഹനങ്ങളുമില്ലാത്ത സാഹചര്യത്തില്‍ ഡി.ജി.പിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ആഢംബരവില്ലകള്‍ പണിയാനുള്ള തീരുമാനം നികുതിദായകനോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ എന്താണ് സി.പി.എമ്മിന്റെ നിലപാടെന്ന് വിശദീകരിക്കണം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന അഴിമതിയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും മുല്ലപ്പള്ള പറഞ്ഞു. 
ഡി.ജി.പിക്കും എ.ഡി.ജി.പിമാര്‍ക്കും ചട്ടവിരുദ്ധമായി പണിത വില്ലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

കൂടുതല് വായിക്കുക

ശബരിമലയില്‍ സി.പി.എമ്മിന്റെ കൊടിയ വഞ്ചന : മുല്ലപ്പള്ളി


ശബരിമല യുവതീപ്രവേശത്തില്‍ സി.പി.എം കൊടിയ വഞ്ചന കാട്ടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്ന നിലപാട് സ്വീകരിച്ച കേന്ദ്ര കമ്മിറ്റി ഇതുസംബന്ധിച്ച 2018ലെ വിധി വിശാലബഞ്ചിനു വിട്ട സുപ്രീംകോടതി വിധിയോടു വിയോജിക്കുന്നെന്നും ഇതു വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയെ ന്നുമാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ജനുവരി 17 മുതല്‍ 19വരെയുള്ള തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തുവിടുകയും ചെയ്തു.
സ്ത്രീസമത്വം എല്ലാ മേഖലകളിലും വേണം എന്നതില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അടിയന്തരമായി സ്വീകരിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
2016 ല്‍ യുവതീപ്രവേശനത്തിനു അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും സമര്‍പ്പിച്ച സത്യവാങ്മൂലം മാറ്റി നല്‍കില്ലെന്നു ബോര്‍ഡും വ്യക്തമാക്കിയതോടെ പിണറായി സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് വളരെ വ്യക്തമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നു മലക്കം മറിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി മാപ്പുപറഞ്ഞാണ് വിശ്വാസികളെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചത്. വിശ്വാസികളോടൊപ്പം നില്‍ക്കുമെന്നു വ്യാപകമായി പ്രചരിപ്പിക്കുകയും യുവതീപ്രവേശത്തെ എതിര്‍ത്ത് നിയമപോരാട്ടം നടത്തുമെന്നുമൊക്കെ നല്‍കിയ വാഗ്ദാനം വെറും പാഴ്‌വാക്കായെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മൂന്നുസീറ്റില്‍ ജയിക്കാനായതോടെയാണ് സി.പി.എമ്മും സര്‍ക്കാരും വീണ്ടും മലക്കം മറിഞ്ഞത്. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തെ കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും അടിയന്തരമായി പ്രതികരിക്കണമെന്നും മുല്ലപ്പള്ളി  ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ടൈറ്റാനിയത്തില്‍ അഴിമതിയും ധൂര്‍ത്തും : മുല്ലപ്പള്ളി


തലപ്പത്ത് രാഷ്ട്രീയ നേതാക്കളെ കുടിയിരുത്തിയതോടെ കേരളത്തിന്റെ അഭിമാന സ്തംഭമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് അഴിമതിയിലേക്കും ധൂര്‍ത്തിലേക്കും കൂപ്പുകുത്തിയെന്നു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലേബര്‍ യൂണിയന്‍ 66-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന അതേ ലാഘവത്തോടെയാണ് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തതു പോലെ ഇപ്പോള്‍ ടൈറ്റാനിയത്തെ ഇല്ലാതാക്കുന്നു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ പ്രതിഫലനമാണ് ടൈറ്റാനിയത്തിന്റെ കാര്യത്തില്‍ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് അധ്യക്ഷനായിരുന്നു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാത്യു കുഴല്‍നാടന്‍, കെ.പി.കൊച്ചു മുഹമ്മദ്, വി.ആര്‍.പ്രതാപന്‍, എം.എ.പത്മകുമാര്‍, എ.ജെ.രാജന്‍, എം.ജെ.തോമസ്, ടോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു. 

കൂടുതല് വായിക്കുക

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ത്താ സമ്മേളനം


 


1. സി.എ.ജി. റിപ്പോര്‍ട്ടില്‍ ഡി.ജി.പിക്കെതിരെ അക്കമിട്ട് നിരത്തിയിരിക്കുന്ന അഴിമതികളെക്കുറിച്ചും അതില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചും സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും മാര്‍ച്ച് 7 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. 280 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്.
2. സംസ്ഥാന ബജറ്റിലെ 1103 കോടിയുടെ നികുതി ഭീകരതയ്‌ക്കെതിരെ ഫെബ്രുവരി 26 ന് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളുടെ മുന്നിലും ധര്‍ണ നടത്തും.
3. സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുറന്നു കാട്ടി ജില്ലാ തലത്തില്‍ സാമ്പത്തിക സെമിനാറുകള്‍ നടത്തും. വി.ഡി.സതീശന്‍ എം.എല്‍.എയെ ഇതിനു ചുമതലപ്പെടുത്തി
4. ലോക കേരള സഭയില്‍ ഭക്ഷണത്തിനു വേണ്ടി ചെലവഴിച്ച അനാവശ്യ തുക പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കുമുള്ള മറ്റൊരു ഉദാഹരണമാണ്. ഇതിന് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. സമ്പന്നര്‍ക്ക് വേണ്ടി നടത്തിയ ഈ പാഴ് ചെലവ് അങ്ങേയറ്റം അപലപനീയവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
5. പൗരത്വ നിയമത്തില്‍ സി.പി.എം. തുടക്കം മുതല്‍ നടത്തുന്നത് കാപട്യമാണ്. ന്യൂനപക്ഷ വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള നടപടികളാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. പൗരത്വ പ്രക്ഷോഭങ്ങളില്‍ ചില തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനാണ്. രാജ്യസഭയില്‍ പൗരത്വബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റുപിടിച്ചാണ് പ്രധാനമന്ത്രി പൗരത്വ നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞത്.

കൂടുതല് വായിക്കുക

അനുശോചനക്കുറിപ്പ് 

സ്വതന്ത്രവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മാതൃക കാണിച്ച പത്രാധിപരായിരുന്നു അന്തരിച്ച എം.എസ്.മണി. പത്രാധിപര്‍ സുകുമാരന്റെ മകനും മലയാള സാഹിത്യത്തിലേയും പത്രപ്രവര്‍ത്തനത്തിലേയും കുലപതിയുമായ സി.വി.കുഞ്ഞുരാമന്റെ ചെറുമകനുമായ എം.എസ്.മണി അവരുടെ പ്രോജ്ജ്വലമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. മാധ്യമ രംഗത്തെ അതികായനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു. അഴിമതിയും അനീതിയും തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ച മാധ്യമ പ്രവര്‍ത്തകന്‍.
കേരളകൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച എം.എസ്.മണി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ  പ്രതപ്രവര്‍ത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളുടെ ശബ്ദമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളകൗമുദി പത്രത്തിന്റെയും കലാകൗമുദി വാരികയുടെയും വളര്‍ച്ചയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്. പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം. താനുമായി ഏറ്റവും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച മാധ്യമസുഹൃത്തുകളില്‍ ഒരാളായിരുന്നു എം.എസ്.മണി.രോഗാവസ്ഥയില്‍ കഴിയവെ താന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. എം.എസ്. മണിയുടെ ദേഹവിയോഗം വ്യക്തിപരമായി തനിക്കും മാധ്യമസമൂഹത്തിനും വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

  

കൂടുതല് വായിക്കുക

പിന്നാക്ക വിഭാഗങ്ങളെ സി.പി.എമ്മും ബി.ജെ.പിയും അവഗണിക്കുന്നു: മുല്ലപ്പള്ളി

പട്ടിക ജാതി,പട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങളോട് സി.പി.എമ്മിനും ബി.ജെ.പിക്കും കടുത്ത അവഗണനമാത്രമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിന്റെയും ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സംവരണം ബാധ്യതയല്ലെന്ന സുപ്രീകോടതിവിധി സാമൂഹിക നീതിയുടെ നെഞ്ചകം പിളര്‍ക്കുന്നതാണ്. കരുണയില്ലാത്തതും സാമൂഹ്യനീതിക്ക് നിരക്കാത്തതുമായ വിധികളാണ് കോടതികളില്‍ നിന്നും ഉണ്ടാകുന്നതെങ്കില്‍ അവ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്ന സുപ്രീംകോടതി വിധി നിര്‍ഭാഗ്യവും ആപത്ക്കരവുമാണ്.
പട്ടിക ജാതി,പട്ടിക വര്‍ഗ വിഭാഗങ്ങളെ ബാധിക്കുന്ന ഇത്തരമൊരു വിഷയം ഉണ്ടായിട്ടും അതിനോട് പ്രതികരിക്കാന്‍ സി.പി.എം ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി ചേര്‍ന്ന സംസ്ഥാന സമിതിയിലോ പ്രത്യേക സെക്രട്ടേറിയറ്റിലെ ഈ വിഷയം പരിഗണനയ്ക്കു പോലും വന്നില്ലായെന്നതാണ് സത്യം.ഇത് ഈ വിഭാഗങ്ങളോടുള്ള സി.പി.എമ്മിന്റെ സമീപനത്തിന്റെ ഭാഗമാണ്. പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങള്‍ സി.പി.എമ്മിന് ഒരു വോട്ടുബാങ്ക് മാത്രമാണെന്ന് ഇനിയെങ്കിലും ഈ വിഭാഗങ്ങള്‍ തിരിച്ചറിയണം. കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയതില്‍ നിന്നുതന്നെ സി.പി.എമ്മിന്റെ തീവ്രഹിന്ദുത്വ നിലപാട് വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഭരണഘടനയെ തകര്‍ക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. വരേണ്യവര്‍ഗത്തിന്റെ മനസ്സാണ് മോദിക്കും കൂട്ടര്‍ക്കും. പഴയ ജാതി വ്യവസ്ഥയിലേക്ക് മടക്കി കൊണ്ടുപോകാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. കോടതിവിധികള്‍ ഒരിക്കലും അവസാനവാക്കല്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്താനുള്ള നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, ശരത്ചന്ദ്രപ്രസാദ്,മണ്‍വിള രാധകൃഷ്ണന്‍, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ മാത്യൂകുഴല്‍ കൂടുതല് വായിക്കുക

കോടിയേരിയുടെ ശ്രമം ഡിജിപിയെ വെള്ളപൂശാന്‍: മുല്ലപ്പള്ളി  

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സിഎജി റിപ്പോര്‍ട്ട് നിസാരവത്കരിക്കാനാണ്  സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടു ദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയും ശ്രമിച്ചതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 

കോടികള്‍ ചോര്‍ന്ന ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരേ ശക്തമായി നടപടി എടുക്കണമെന്നു പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്.  സിസി ടിവി ഉപയോഗിച്ചുള്ള സിംസി പദ്ധതിയുടെ കരാര്‍ ലഭിച്ച ഗാലക്‌സോണ്‍ കമ്പനിയുടെ പ്രവൃത്തിപരിചയം ഗള്‍ഫിലാണ്. ഗള്‍ഫുമായി അടുത്ത ബന്ധമുള്ളവര്‍ വഴിയാണ് പദ്ധതി പോലീസിലെത്തിയതെന്നും പോലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്. ഇടപാടില്‍ പാര്‍ട്ടിയുടെ കരങ്ങളും ശുദ്ധമല്ലാത്തതുകൊണ്ടാണ്  അഴിമതിയെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. 

സിഎജി റിപ്പോര്‍ട്ടില്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടുപിടിത്തം വിചിത്രമാഅണ്. സിഎജി റിപ്പോര്‍ട്ടില്‍ അടിമുടി നിറഞ്ഞുനില്ക്കുന്നത് അഴിമതി മാത്രമാണ്. അനുമതി ഇല്ലാതെ ഉന്നതോദ്യോഗസ്ഥര്‍ക്ക് 41 കാറുള്‍ വാങ്ങിയതും വകമാറ്റി അവര്‍ക്ക് വില്ലകള്‍ പണിതതും ഗാലക്‌സോണ്‍ കമ്പിനക്ക് വഴിവിട്ട് കരാര്‍ നല്കിയതും ഉള്‍പ്പെടെയുള്ള നിരവധി   അഴിമതിക്കഥളാണ് റിപ്പോര്‍ട്ടിലുള്ളത്.  25 ഇന്‍സാസ് റൈഫിളും 12061 വെടിയുണ്ടകളും  കാണാതായത് അതീവ ഗുരുതമായ സുരക്ഷാപ്രശ്‌നമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

യുഎപിഎ കേസില്‍ അലനും താഹയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും ആണെങ്കില്‍ പിന്നെന്തിനാണ് ഈ കേസ് എന്‍ഐഎ തിരികെ നല്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയത്?  എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎം, അഞ്ചു പഞ്ചാത്തുകളില്‍ അവരോടൊപ്പം ഭരണം പങ്കിടുന്നു. കോഴിക്കോ കൂടുതല് വായിക്കുക

സസ്പെന്‍ഡ് ചെയ്തു

സസ്പെന്‍ഡ് ചെയ്തു

കൂടുതല് വായിക്കുക

വോട്ടര്‍പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: മുല്ലപ്പള്ളി



അപാകതകള്‍ മാത്രമുള്ളതും കാലഹരണപ്പെട്ടതുമായ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതിയ ഇടതുമുന്നണിക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും 2015 ലെ വോട്ടര്‍പട്ടിക തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അടിസ്ഥാനമാക്കണ്ടെന്ന വിധിയെ ജനാധിപത്യബോധമുള്ള എല്ലാവരും സ്വാഗതം ചെയ്യുവെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
2015 ലെ വോട്ടര്‍ പട്ടികയില്‍ ഉറച്ച് നിന്നുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്  അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാരും ഉദോഗസ്ഥരും സി.പി.എമ്മും ശ്രമിച്ചത്. ജനാധിപത്യതത്വങ്ങളെ ലംഘിച്ച് മുന്നോട്ട് പോയ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയ കോടതിവിധി. വോട്ടവകാശം പൗരന്റെ മൗലികാവകാശമാണ്. അത് ശരിയായി ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്ന പരാജയഭീതിയാണ് സംസ്ഥന സര്‍ക്കാരിനും സി.പി.എമ്മിനും. വോട്ടര്‍മാരുടെ ന്യായമായ അവകാശത്തിനായി കോടതിയില്‍ കോണ്‍ഗ്രസിനുവേണ്ടി നിയമപോരാട്ടം നടത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ റ്റി.ആസിഫ് അലിയെ അഭിനന്ദിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

കൂടുതല് വായിക്കുക

ഡി.ജി.പിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ: മുല്ലപ്പള്ളി 

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വന്‍ അഴിമതി നടത്തിയതെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സി.എ.ജി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയ അതീവഗുരുതരമായ അഴിമതി ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രിയും ഡി.ജി.പിയും നിശബ്ദത പാലിച്ചത് ഇതിനു തെളിവാണ്. ഡി.ജി.പിയെ ഉടനടി തല്‍സ്ഥാനത്ത് നിന്നു മാറ്റി വിശ്വാസയോഗ്യതയുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന ക്രമക്കേടാണ് പോലീസിലുണ്ടായത് എന്നാണു സി.എ.ജി റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ ഉടനടി അന്വേഷണം ആരംഭിക്കണം.12,601 വെടിയുണ്ടകളും 25 റൈഫിളുകളുമാണ് കാണാതെ പോയത്. ഇതു സംബന്ധിച്ച അന്വേഷണം ഡി.ജി.പി അട്ടിമറിക്കുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതിരിക്കുകയും ചെയ്തു. ശരിയായ അന്വേഷണം നടത്തിയാല്‍ ഡി.ജി.പി. തന്നെ കുടുങ്ങും എന്നതാണ് വാസ്തവം. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന മുഖ്യമന്ത്രി ഡി.ജി.പിയെ ശക്തമായി പിന്തുണയ്ക്കുന്നു.
മവോയിസ്റ്റ് മേഖലയില്‍ തണ്ടര്‍ബോള്‍ട്‌സ് സേനാംഗങ്ങള്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ നല്‍കിയ തുകപോലും വകമാറ്റിയെന്നത് അതീവ ഗുരുതരമാണ്. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതുപോലെ അഴിമതി നിറഞ്ഞ കാലം ഉണ്ടായിട്ടില്ല.  എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷമായി നടത്തിയ അഴിമതിയുടെ എല്ലാ തെളിവുകളും കോണ്‍ഗ്രസ് ശേഖരിച്ചുവരികയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
രണ്ടു സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് മുഖ്യമന്ത്രി ബഹ്‌റയെ ഡി.ജി.പിയാക്കിയത്. പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി ഒപ്പിട്ട ആദ്യഫയല്‍ ഇതായിരുന്നു.ഡി.ജി.പിക്ക് ആഭ്യന്തരവകുപ്പില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും നല്‍കി.അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ അതുപോലീസ് നടപടിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിയേണ്ടിവന്നു. ചരിത്രത്തില്‍ ആദ്യമാണ്  ഒരു ആഭ്യന്തരവകുപ്പ് മന്ത്രി നിസഹായനായി നിന്നുകൊണ്ട് ഒരു കാക്കികുപ്പായക്കാരന്‍ വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയേറ്റെടുത്ത് ഭരണം നിയന്ത്രിക്കുന്നത്. ഇത് അപമാനകരവും ഇന്ത്യയില്‍ ഒരു സ കൂടുതല് വായിക്കുക

ആം ആദ്മി പാര്‍ട്ടിയുടെ വിജയം ഫാസിസ്റ്റ് ഭരണത്തിനെതിരായ നിഷേധവോട്ട് : മുല്ലപ്പള്ളി


ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ നിഷേധവോട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ജനാധിപത്യ മതേതര ശക്തികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അതിന്റെ ഗുണഫലം ബി.ജെ.പിക്ക് ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ജനവിധിയെഴുതിയത്. ജനാധിപത്യ മതേതര ശക്തികളെ പരാജയപ്പെടുത്താനുള്ള ഫാസിസ്റ്റ് ശ്രമത്തെ ആം ആദ്മിക്ക് വോട്ട് നല്‍കി ഡല്‍ഹി ജനത പാരജയപ്പെടുത്തി. നികുതി ദായകരുടെ കോടികള്‍ ചെലവാക്കി ആം ആദ്മി സര്‍ക്കാര്‍ ജനപ്രിയ നടപടികള്‍ സ്വീകരിച്ചു എന്നത് സത്യമാണ്. എന്നാലത് ആത്യന്തകമായി മറ്റു വികസനപ്രവര്‍ത്തനങ്ങളേയും നികുതി ദായകരേയും പ്രതികൂലമായി ബാധിക്കുന്ന കയ്യടി നേടാനുള്ള നടപടികള്‍ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൂടുതല് വായിക്കുക

രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും 17ന്

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്ന സുപ്രീംകോടതിയുടെ വിധിയിലും സംവരണ അവകാശങ്ങള്‍ അട്ടിമറിക്കാനുള്ള ബി.ജെ.പി-സംഘപരിവാര്‍ നടപടികളിലും പ്രതിഷേധിച്ച്  എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ഭാരതീയ ദളിത് കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ ഫെബ്രുവരി 17 തിങ്കഴാഴ്ച രാജ്ഭവനിലേക്ക് രാവിലെ 10ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് ധര്‍ണ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു,കെ.പി.സി.സി ഭാരവാഹികള്‍,  ഡി.സി.സി പ്രസിഡന്റ്  നെയ്യാറ്റിന്‍കര സനല്‍,എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ പങ്കെടുക്കും.
************
രാഷ്ട്രീയകാര്യ സമിതി 18ന്

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഫെബ്രുവരി 18 ചൊവ്വാഴ്ച രാവിലെ 10ന് കെ.പി.സി.സി ഓഫീസില്‍ ചേരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കൂടുതല് വായിക്കുക

അമിത നികുതിക്കെതിരേ 26ന് കോണ്‍ഗ്രസ്സ് ധര്‍ണ

അമിത നികുതിക്കെതിരേ 25ന് കോണ്‍ഗ്രസ്സ് ധര്‍ണ


ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നികുതി ഭീകരതയ്ക്കെതിരേ ഫെബ്രുവരി 25ന് കോണ്‍ഗ്രസ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസിസുകളുടെയും മുന്നില്‍ ധര്‍ണ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്കുപോലും കനത്ത ഫീസാണ് ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില, വില്ലേജ് ഓഫീസുകളിലെ ലൊക്കേഷന്‍ മാപ്പ്, തണ്ടപ്പേര്‍ പകര്‍പ്പ്, പോക്കുവരവ് തടുങ്ങിവയ്ക്കെല്ലാം കനത്ത ഫീസ് ഏര്‍പ്പെടുത്തി. സാമ്പത്തികമാന്ദ്യം മൂലം നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ് 1103 കോടിയുടെ പുതിയ നികുതി ഭാരമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ബജറ്റില്‍ പരിഗണന കിട്ടിയില്ലെന്നു മിക്ക ജില്ലകളില്‍ നിന്നും മണ്ഡലങ്ങളില്‍ നിന്നും പരാതി പ്രവഹിക്കുകയാണ്. പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടി. തീരദേശ പാക്കേജ്, കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ് തുടങ്ങിയവ ആവര്‍ത്തനവിരസമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. മിക്കപദ്ധതികള്‍ക്കും 100 രൂപയുടെ ടോക്കണ്‍ തുക അനുവദിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ്സ് വാര്‍ഡ് തല പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കും. ഫെബ്രുവരി 28ന് മുമ്പ് വാര്‍ഡ് പുനഃസംഘടിപ്പിച്ച് കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും മുല്ലപ്പള്ളി അറിയിച്ചു.

കൂടുതല് വായിക്കുക

കെ.പി.സി.സി.ഭാരവാഹിയോഗം തിങ്കളാഴ്ച

കെ.പി.സി.സി.ഭാരവാഹിയോഗം തിങ്കളാഴ്ച

കെ.പി.സി.സി.ഭാരവാഹികളുടെ അടിയന്തരയോഗം ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് കെ.പി.സി.സി.ഓഫീസില്‍ ചേരുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കൂടുതല് വായിക്കുക

സ്വപ്നം വില്‍ക്കുന്ന ധനമന്ത്രി : മുല്ലപ്പള്ളി

വസ്തുവില്‍പ്പനയും  വാഹനവിപണിയും തകര്‍ന്ന് കിടക്കുമ്പോള്‍ അവയുടെ വിലകൂട്ടുന്ന നടപടികള്‍ സ്വീകരിച്ച ധനമന്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കേരളം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതിന് പരിഹാരം കാണാനുള്ള ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. കിഫ്ബി, അതിവേഗ റെയില്‍, ജലപാത തുടങ്ങിയ എടുത്താല്‍ പൊങ്ങാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി സ്വപ്നം വില്‍ക്കുന്നു. അതിവേഗ റെയിലിന്റെ സര്‍വെ നടത്താന്‍ കേന്ദ്രത്തില്‍ നിന്നു അനുമതി കിട്ടിയതിനെയാണ് പദ്ധതിക്ക് അനുമതി കിട്ടിയെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതികളില്‍ കേരളം ഇല്ലതാനും. 50,000 കോടിയുടെ അടങ്കല്‍ പ്രതീക്ഷിക്കുന്ന അതിവേഗ റെയിലിന് എവിടെ നിന്നു പണം കിട്ടുമെന്നു വ്യക്തമല്ല. കിഫ്ബിയില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടും അയ്യായിരം കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് നാലുവര്‍ഷം കൊണ്ടു നടപ്പായത്. കിഫ്ബിക്ക് ഇതുവരെ സ്വരൂപിച്ച മൂലധനം എത്രയാണെന്നു ധനമന്ത്രി് വെളിപ്പെടുത്തണം. ജലപാത ഉടനേ തുറക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെന്ന് മുല്ലപ്പള്ളി പറഞ്ഞു.
നെഗറ്റീവ് വളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ കാര്‍ഷിക മേഖലയ്ക്കും 57.5 ലക്ഷം തൊഴില്‍രഹിതര്‍ക്കും പ്രളയബാധിതര്‍ക്കും ആശ്വാസം ലഭിക്കുന്ന ഒരു നടപടിയും സ്വീകരിച്ചില്ല.
നികുതി സമാഹരണത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിന്റെ പഴി മറ്റുള്ളവരില്‍ ചാരാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നികുതിവരുമാനത്തില്‍ 55 ശതമാനം ജി.എസ്.ടിക്കു പുറത്താണ്. നികുതി സമാഹരിക്കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാരാണിത്.
ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു പറയുന്നതല്ലാതെ ഒരു നടപടിയും ബജറ്റിലില്ല. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശയാത്രയ്ക്കും ധൂര്‍ത്തിനും ഒരു നിയന്ത്രണവുമില്ല. സി.പി.എമ്മുകാര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ കോടികള്‍ വാരിയെറിയുമ്പോള്‍ ധനമന്ത്രി കൂടുതല് വായിക്കുക

യുഎപിഎ കേസ് എന്‍.ഐ.എയ്ക്കു വിട്ടത്  മുഖ്യമന്ത്രിയുടെ അറിവോടെ: മുല്ലപ്പള്ളി

സി.പി.എം കുടുംബത്തിലെ അംഗങ്ങളും സജീവ പ്രവര്‍ത്തകരുമായിരുന്ന അലനേയും താഹയേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ പ്രകാരം കേരളപോലീസ്  അറസ്റ്റ് ചെയ്തശേഷം പിന്നീട് കേസ് എന്‍.ഐ.എയ്ക്കു വിട്ടത് സംസ്ഥാന സര്‍ക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ആരുംവിശ്വസിക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അലനേയും താഹയേയു കസ്റ്റഡിയിലെടുത്തതെന്ന് മുഖ്യമന്ത്രി പലതവണ പറഞ്ഞിട്ടുണ്ട്. കേരളപോലീസ് അറിയാതെയും ബന്ധപ്പെട്ട ആരേയും അറിയിക്കാതെയും പൊടുന്നനവെ  ഈ കേസ് എന്‍.ഐ.എ. ഏറ്റെടുത്തതാണെന്ന വാദം അവിശ്വസനീയമാണ്. എന്‍.ഐ.എയില്‍ ഉന്നത പദവിയിലിരുന്ന കേരള ഡി.ജി.പി  മുഖ്യമന്ത്രിയുടെ സമ്മതത്തോടെ തയ്യാറാക്കിയ തിരക്കഥയുടെ പശ്ചാത്തലത്തിലാണ് ഈ ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ  യു.എ.പി.എ ചുമത്തിയത് തന്നെ എന്‍.ഐ.എയ്ക്കു വിടുകയെന്ന ദുരുദ്ദേശ്യത്തോടെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസാദിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും ചേര്‍ന്നു ഇത്തരമൊരു തിരക്കഥ തയ്യാറാക്കിയത്.  ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് എന്താണെന്ന്  വ്യക്തമാക്കാനുള്ള രാഷ്ട്രീയ മാന്യത മുഖ്യമന്ത്രി കാട്ടണം. ഗവര്‍ണറുടെ കാര്യത്തിലും മുഖ്യമന്ത്രി ഇതേ ഒളിച്ചുകളി നടത്തുകയാണ്. പ്രധാനമന്ത്രിയുടെ പ്രീതിനേടാനാണ് ഗവര്‍ണറെ വിമര്‍ശിക്കുന്നതിന് പകരം മുഖ്യമന്ത്രി രമ്യതയില്‍ പോകുന്നത്.
സി.പിഎം പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കുന്ന യു.എ.പി.എയെന്ന കരിനിയമം ഉപയോഗിച്ച്   യുവാക്കളെ അറസ്റ്റ് ചെയ്തതും കേസ് എന്‍.ഐ.എയ്ക്ക് വിട്ടതും  മനുഷ്യാവകാശ ലംഘനമാണ്. കേരളീയ സമൂഹത്തോട് മുഖ്യമന്ത്രി തെറ്റ് ഏറ്റുപറഞ്ഞ്  ക്ഷമാപണം നടത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

കോര്‍പ്പറേറ്റുകളെ വാരിപ്പുണര്‍ന്ന ബജറ്റ്: മുല്ലപ്പള്ളി

സാധാരണക്കാരെയും പാവപ്പെട്ടവരെയും മറന്നുകൊണ്ട് കോര്‍പ്പ റേറ്റുകളെ വാരിപ്പുണര്‍ന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തിയത് സാധാരണക്കാരുടെ വയറ്റത്തടിച്ചാണ്. ബജറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പദം തന്നെ സ്വകാര്യവത്കരണത്തെ സൂചിപ്പിക്കുന്ന പി.പി.പി മോഡലാണ്. രാജ്യത്തിന്റെ നെടുംതൂണായി കരുതപ്പെടുന്ന എല്‍.ഐ.സിപോലും സ്വകാര്യവത്കരിക്കപ്പെടുന്നു. ബാങ്കുകള്‍, മെഡിക്കല്‍ കോളേജുകള്‍, റെയില്‍വെ, വിദ്യാഭ്യാസം തുടങ്ങി സ്വകാര്യവത്കരിക്കാത്ത മേഖലകളില്ല.മുതലാളിത്ത രാജ്യങ്ങളെ കവച്ചുവയ്ക്കുന്ന രീതിയിലുള്ള സ്വകാര്യവത്കരണ നടപടികളാണ് കേന്ദ്രം പ്രഖ്യാപിച്ചതെന്നു മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കൊട്ടിഘോഷിക്കുന്ന ആദായനികുതി ഇളവില്‍പ്പോലും കടുത്ത വ്യവസ്ഥകളുണ്ട്. കടുത്ത സാമ്പത്തിക മാന്ദ്യം,അതിരൂക്ഷമായ തൊഴിലില്ലായ്മ, കാര്‍ഷിക, വ്യാവസായിക സേവന മേഖലകളുടെ തകര്‍ച്ച തുടങ്ങിയ രോഗഗ്രസ്തമായ ഒരു സമ്പദ്ഘടനയുടെ ചിത്രമാണ് സാമ്പത്തിക സര്‍വെയില്‍ കണ്ടത്. എന്നാല്‍ അതിനൊന്നും പരിഹാരം നിര്‍ദ്ദേശിക്കാത്ത ബജറ്റാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ദാരിദ്ര്യ നിര്‍മ്മാജന പരിപാടികളില്‍ സുപ്രധാനവുമായ ദേശീയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ബജറ്റ് അവതരിപ്പിച്ച ഉടനെ ഓഹരി വിപണി കൂപ്പുകുത്തിയതില്‍ നിന്നുതന്നെ ബജറ്റിന്റെ ഫലപ്രാപ്തിയെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു. സാമ്പത്തിക സര്‍വെയില്‍ വരച്ചുകാട്ടിയ ദയനീയമായ സാമ്പത്തിക അവസ്ഥയെ മറികടക്കാനുള്ള ഒരു നടപടിയും കേന്ദ്രബജറ്റില്‍ ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൂടുതല് വായിക്കുക

പ്രമേയം തള്ളിയതിന് പിന്നില്‍ ഒത്തുകളി: മുല്ലപ്പള്ളി

ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം നിയമസഭയുടെ  കാര്യോപദേശക സമിതി തള്ളിയത് സി.പി.എമ്മും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുന്നു എന്ന തന്റെ നിലപാട്  ഒരിക്കല്‍ക്കൂടി സാധൂകരിക്കുന്നതാണെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കൂടുതല് വായിക്കുക

  അനുശോചനക്കുറിപ്പ് 



മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.കമലത്തിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു.
 കെ.പി.സി.സി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം കമലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയെന്ന നിലയിലുള്ള പ്രവര്‍ത്തനം സ്ത്രീമുന്നേറ്റത്തിന് ആക്കംകൂട്ടി. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടയായാണ് കമലം പൊതുരംഗത്തേക്ക് കടന്നുവന്നത്. എം.കമലത്തിന്റെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൂടുതല് വായിക്കുക

രക്തസാക്ഷി ദിനാചരണം

കൂടുതല് വായിക്കുക

മുഖ്യമന്ത്രിയുടേയും ആര്‍.എസ്.എസിന്റേയും  രഹസ്യധാരണ പ്രകടമായി: മുല്ലപ്പള്ളി

പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടേയും ആര്‍.എസ്.എസിന്റേയും രഹസ്യ ധാരണ ഗവര്‍ണറുടെ നയപ്രഖ്യാപന ദിവസം പ്രകടമായെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പൗരത്വ നിയമത്തിനെതിരേയുള്ള ഗവര്‍ണറുടെ പ്രസംഗത്തിലെ 18-ാം ഖണ്ഡിക വായിക്കില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തിയ ശേഷം ഗവര്‍ണര്‍ തന്റെ വിയോജന കുറിപ്പോടെ ആ ഭാഗം വായിച്ചത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. 
മനുഷ്യച്ചങ്ങലയ്ക്കു ശേഷം മുഖ്യമന്ത്രി നേരേ പോയത് ഗവര്‍ണ്ണറുടെ അടുത്തേക്കാണ്. പൗരത്വ നിയമ ഭേദഗതി നിയമം സംബന്ധിച്ച് തികച്ചും പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവര്‍ തമ്മിലുള്ള ഒളിച്ചുകളി ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. പൗരത്വ നിയമ ദേദഗതിയെ അനുകൂലിച്ച് ഗവര്‍ണറും എതിര്‍ത്ത് മുഖ്യമന്ത്രിയും നിലപാടെടുത്തത് കേരളത്തില്‍ നടത്തിയത് നാടകമാണെന്ന് പൊതുജനത്തിന് ബോധ്യമായി. പരസ്പരം പോരാടുമ്പോഴും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം പുകഴ്ത്തുന്ന വിചിത്ര കാഴ്ചയാണ് പ്രബുദ്ധ കേരളം കണ്ടത്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ  മുഖ്യമന്ത്രിയുടെ നിലപാടില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇല്ല. നിയമത്തിനെതിരാണ് സര്‍ക്കാരും ഇടതുപക്ഷവും എന്ന് വരുത്തിത്തീര്‍ക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു പരസ്യപ്രസ്താവനകള്‍. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് താന്‍ സംയുക്ത സമരത്തെ എതിര്‍ത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തെ  മുഖ്യമന്ത്രി ഗവര്‍ണറുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍  ഭരണപക്ഷം എതിര്‍ക്കുമെന്ന് തീര്‍ച്ച. ബി.ജെ.പി കേന്ദ്ര നേതൃത്വതവും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇതോടെ സി.പി.എം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വീകരിച്ച നിലപാടിലെ പൊയ്മുഖം ഒരിക്കല്‍ക്കൂടി അഴിഞ്ഞു വീഴുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
 പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷവുമായി യോജിച്ച് സമരത്തിനില്ലെന്ന കോണ്‍ഗ്രസിന്റെ നിലപാട് സാധൂകരിക്കുന്നതാണ് നിയമസഭയില്‍ നടന്ന സംഭവങ്ങളെന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചറി കൂടുതല് വായിക്കുക

കെ.പി.സി.സി ട്രഷര്‍ ആയി ചുമതലയേറ്റെടുത്ത കെ.കെ.കൊച്ചുമുഹമ്മദ് കെ.പി.സി.സി മൈനോരിറ്റി വകുപ്പ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

കെ.പി.സി.സി ട്രഷര്‍ ആയി ചുമതലയേറ്റെടുത്ത കെ.കെ.കൊച്ചുമുഹമ്മദ് കെ.പി.സി.സി മൈനോരിറ്റി വകുപ്പ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

കൂടുതല് വായിക്കുക

അനുശോചനക്കുറിപ്പ്

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ വി.ബലറാമിന്റെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു.

കൂടുതല് വായിക്കുക

എന്‍പിആര്‍: മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായെന്നു മുല്ലപ്പള്ളി



ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ കേരളത്തില്‍ നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധതട്ടിപ്പാണെന്നും  കേരളത്തില്‍ ഇതു പുതുക്കാന്‍ വ്യക്തമായ നീക്കം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്നും  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

ഡി.ഏ.പി.സി. ജന്മശതാബ്ദി സമ്മേളനം ജനുവരി 20 ന് കോഴിക്കോട്  മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

ഡി.ഏ.പി.സി. ജന്മശതാബ്ദി സമ്മേളനം ജനുവരി 20 ന് കോഴിക്കോട് 
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

കൂടുതല് വായിക്കുക

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയ്ക്ക് മറുപടി  


മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പടുവിച്ച പ്രസ്താവന എന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായി കരുതുു.  
 മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടുകളുടെയും  സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് വിമര്‍ശനം. അല്ലാതെ,  വ്യക്തിപരമല്ല.  വ്യക്തവും സുതാര്യവുമായ രാഷ്ട്രീയനിലപാട് മാത്രമാണു ഇുവരെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറുമല്ല.  
1) മുഖ്യമന്ത്രിയെ തീവ്രഹിന്ദുത്വവാദി എ് ആക്ഷേപിക്കുു
തീവ്രഹിന്ദുത്വത്തോടു മൃദസമീപനം എ മുഖ്യമന്ത്രിയുടെ നിലപാടിലെ യാഥാര്‍ത്ഥ്യമാണ് ഞാന്‍ ചൂണ്ടിക്കാ'ിയത്.  അതില്‍ ഉറച്ചുനില്ക്കുു. സിപിഎമ്മിന്റെയും മുഖമന്ത്രിയുടെയും ചരിത്രം അതാണ്. 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ മുഖ്യമന്ത്രി അപ്പടി നടപ്പാക്കുമ്പോഴാണ്  മൃദുസമീപനം ഒന്നോന്നായി  പുറത്തുവരുു. മുഖ്യമന്ത്രി  സ്വന്തം പാര്‍ട്ടി  പ്രവര്‍ത്തകരെപ്പോലും യുഎപിഎ ചുമത്തി ജയിലിലടച്ചതും  7 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതും  പൗരത്വനിയമഭേദഗതിക്കെതിരേ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയം തള്ളിയ ഗവര്‍ണര്‍ക്കെതിരേ ഒരക്ഷരം മിണ്ടാത്തതും  കേന്ദ്രവിഹിതമായ ലഭിക്കേണ്ടി ജിഎസ്ടിയും പ്രളയസഹായവും നിഷേധിച്ചിട്ടും  ശക്തമായ പ്രതിഷേധിക്കാത്തത് പ്രീണനമല്ലാതെ മറ്റെന്താണ്? 
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിന്ദുത്വപ്രീണനം തുടങ്ങിയിട്ട്  നാളേറെയായി.  മഹാത്മഗാന്ധിജിയെ സംഘപരിവാര്‍ ശക്തികള്‍ കൊലപ്പെടുത്തിയശേഷം അവര്‍ ഇന്ത്യയിലെ വെറുക്കപ്പെ'വരായി മാറിയിരുു. എാല്‍,  1957ലെ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്  സ്ഥാനാര്‍ത്ഥി അരുണ അസഫലിയെ മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുത്തത് സവര്‍ക്കറുടെ പ്രസ്ഥാനമായ ഹിന്ദുസഭയുടെ പിന്‍ബലത്തോടെയല്ലേ?  
1977ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുറത്താക്കാന്‍ ജനസംഘവുമായി കൈകോര്‍ത്തതും വാജ്‌പേയിയും അദ്വാനിയും അംഗങ്ങളായിരു  പ്രധാനമന്ത്രി  മൊറാര്‍ജി ദേശായിമന്ത്രിസഭയെ സിപിഎം പുറത്തുനിു പിന്താങ്ങിയതും എല്ലാ വ്യാഴാഴ്ച കൂടുതല് വായിക്കുക

അനുശോചനക്കുറിപ്പ്

മുന്‍ എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ പി.ടി മോഹനകൃഷ്ണന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു.

കൂടുതല് വായിക്കുക

പൗരത്വ നിയമ ഭേദഗതിയില്‍ ഒന്നും ഒളിച്ചുവെക്കാനില്ല: മുല്ലപ്പള്ളി

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസിന് പൗരത്വ നിയമ ഭേദഗതിയില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന്  മുഖ്യമന്ത്രിക്ക് മറുപടിയായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല: മുല്ലപ്പള്ളി

സര്‍ക്കാരിന്റെ തലവനായ  ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കുമെതിരേ പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ നിരന്തരം വെല്ലുവിളി നടത്തിയിട്ടും ഒരക്ഷരം പോലും പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ 11 ബിജെപിയിതര മുഖ്യമന്ത്രിമാര്‍ക്ക് ഇതേ വിഷയത്തില്‍ കത്തെഴുതിയത് തികഞ്ഞ വിരോധാഭാസമാണെ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 

കൂടുതല് വായിക്കുക

ഗവര്‍ണ്ണര്‍ ബി.ജെ.പിയുടെ അംഗീകൃത ഏജന്റിനെപ്പോലെ : മുല്ലപ്പള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ കേരള ഗവര്‍ണ്ണര്‍ ബി.ജെ.പിയുടെ അംഗീകൃത ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ല: മുല്ലപ്പള്ളി

ലോക കേരളസഭയെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

 

 

കൂടുതല് വായിക്കുക

സി.പി.എമ്മിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ സി.പി.ഐ. തയ്യാറാകണം : മുല്ലപ്പള്ളി 

എം.എല്‍.എ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് തല്ലിച്ചതച്ചിട്ടും നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ശക്തമായി പ്രതിഷേധിക്കാന്‍ സി.പി.ഐ. തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

കുറ്റവാളികളെ വെള്ളപൂശുന്നതിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്ന് : മുല്ലപ്പള്ളി

യൂണിവേഴ്സിറ്റി, പി.എസ്.സി വിഷയങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി എടുക്കുന്നതിന് പകരം അവരെ വെള്ളപൂശുന്ന മുഖ്യമന്ത്രി എന്തുസന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

കര്‍ണ്ണാടക പി.സി.സി ഒരു കോടി നല്‍കി

കൂടുതല് വായിക്കുക

കെ.പി.സി.സിയുടെ 372-ാം പ്രളയ ദുരിതാശ്വാസ വീടിന് ഫണ്ട് നല്‍കി 

പ്രളയദുരിതര്‍ക്കായി  കെപിസിസി നിര്‍മിക്കുന്ന ഭവനനിര്‍മാണ പദ്ധതിയിലെ 372-ാം വീടിനുള്ള തുക കേരള ലെജിസ്‌ളേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു കൈമാറി. 

കൂടുതല് വായിക്കുക

മുല്ലപ്പള്ളി അഭിനന്ദിച്ചു

കൂടുതല് വായിക്കുക

സിപിഎമ്മിന്റെ വീടുസന്ദര്‍ശനം തെറ്റുകള്‍ ന്യായീകരിക്കാന്‍: മുല്ലപ്പള്ളി

നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങുന്ന സിപിഎം, പാര്‍ട്ടിക്കു പറ്റിയ തെറ്റുകള്‍ ഏറ്റുപറയുന്നതിനു പകരം അവയെ ന്യായീകരിക്കാനുള്ള സന്ദര്‍ഭമായി മാറ്റുകയാണെന്നു  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവാണ്. വീടുസന്ദര്‍ശനത്തിനെത്തുന്ന സിപിഎമ്മുകാരോട് തെറ്റുതിരുത്താന്‍ ജനങ്ങള്‍  ആവശ്യപ്പെടണം. കേരളത്തെ സമീപകാലത്ത് പിടിച്ചുകുലക്കിയ സംഭവങ്ങളില്‍ എന്തു നടപടി സ്വീകരിച്ചെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.  

കൂടുതല് വായിക്കുക

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് തേര്‍വാഴ്ച്ച: മുല്ലപ്പള്ളി

കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ കുറിച്ച് ഒരു പിടിയുമില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയിലൂടെ താന്‍ പിടിപ്പുകെട്ട മുഖ്യമന്ത്രിയാണെന്നു തെളിയിച്ചിരിക്കുകയാണെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കഴിയുന്ന കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

കൂടുതല് വായിക്കുക

രമ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു : മുല്ലപ്പള്ളി

പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കെ.പി.സി.സി ഉപദേശം മാനിച്ച്  പിന്‍വാങ്ങുന്നു എന്ന എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യും.
ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്‌നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങള്‍ കീഴടക്കിയത് എന്നതില്‍ നാം എല്ലാവരും അഭിമാനിക്കുന്നു.

കൂടുതല് വായിക്കുക

കടലോരവാസികളെ അപമാനിച്ച വിജയരാഘവന്‍ മാപ്പുപറയണം: മുല്ലപ്പള്ളി

കടലോരമക്കളെ  അങ്ങേറ്റം അപമാനിച്ച ഇടതുമുന്നണി കവീനര്‍ എ. വിജയരാഘവന്‍ പ്രസ്താവന പിന്‍വലിച്ച് ഉടനടി മാപ്പുപറയണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 

കൂടുതല് വായിക്കുക

 അനുശോചനക്കുറിപ്പ് 

കൂടുതല് വായിക്കുക

സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ സാജന്റെ കുടുംബത്തെ വഞ്ചിച്ചു: മുല്ലപ്പള്ളി


*ചീപ്പ് പബ്ലിസിറ്റിക്കായി ഉദ്യോഗസ്ഥരെ ഉപദേശിക്കാതെ ചുവപ്പ് നാടയില്‍ കുരുങ്ങി ജീവിതം അവസാനിപ്പിച്ച സാജന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം

കൂടുതല് വായിക്കുക

ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണം: മുല്ലപ്പള്ളി

കേരള സര്‍വകലാശാലയിലും കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലും നടക്കുന്ന ക്രമക്കേടുകള്‍ സി.ബി.ഐ. അന്വേഷണിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്  സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യുവിന്റെ  നേതൃത്വത്തില്‍ നടക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

കൂടുതല് വായിക്കുക

ദേവസ്വം ബോര്‍ഡിന്റെ നഷ്ടം നികത്തണം: മുല്ലപ്പള്ളി


ശബരിമല യുവതീ പ്രവേശന വിവാദത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനുണ്ടായ വരുമാന നഷ്ടം നികുത്തമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍  സര്‍ക്കാര്‍ തയ്യാറാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ളോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൂടുതല് വായിക്കുക

ഗവര്‍ണ്ണര്‍ വൈസ് ചാന്‍സിലറെ പുറത്താക്കണം: മുല്ലപ്പള്ളി 

എസ്.എഫ്.ഐക്ക് സമാന്തര സര്‍വകലശാല പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കിയ കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിനെ സമരപന്തലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്  സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കൂടുതല് വായിക്കുക

സി.പി.എം സംസ്‌കാരം എതിരാളികളെ കൊല്ലുന്നത് : മുല്ലപ്പള്ളി

കൂടുതല് വായിക്കുക

എസ്.എഫ്.ഐ കാമ്പസുകളെ കലാപഭൂമിയാക്കി : മുല്ലപ്പള്ളി

സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ കാമ്പസുകളെ കലാപഭൂമിയാക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം ഞെട്ടിക്കുന്നതാണ്.

കൂടുതല് വായിക്കുക

പി.എസ്.സി ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു.

കൂടുതല് വായിക്കുക

എസ്.എഫ്.ഐ കാമ്പസുകളെ കലാപഭൂമിയാക്കി : മുല്ലപ്പള്ളി

സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ കാമ്പസുകളെ കലാപഭൂമിയാക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം ഞെട്ടിക്കുന്നതാണ്.

കൂടുതല് വായിക്കുക

മുഖ്യമന്ത്രി സഹകരണ മേഖലയുടെ ആരാച്ചാര്‍ : മുല്ലപ്പള്ളി

സഹകരണ മേഖലയുടെ ആരാച്ചാരായി മുഖ്യമന്ത്രി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച കേരള സഹകരണ നിയമം സുവര്‍ണ്ണ ജൂബിലി ആഘോഷവും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല് വായിക്കുക

ദേശസാത്കരണ ജൂബിലി ആഘോഷം 19 ന്


ബാങ്ക് ദേശസാത്കരണത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജൂലൈ 19ന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ദേശസാത്കരണ സുവര്‍ണ്ണ ജൂബിലി സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കൂടുതല് വായിക്കുക

പി.എസ്.സിയുടെ നിയമന മെമ്മോ മേള ഇടതുപക്ഷത്തില്‍ ആളെക്കൂട്ടാന്‍: മുല്ലപ്പള്ളി

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന മെമ്മോ പി.എസ്.സി ആസ്ഥാനത്ത് വിതരണ മേള നടത്തി നല്‍കാനുള്ള പി.എസ്.സിയുടെ പുതിയ നടപടി ഇടതു പക്ഷ സര്‍വീസ് സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: മുല്ലപ്പള്ളി


കര്‍ണ്ണാടകത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനാധിപത്യ മതേതര സര്‍ക്കാരിനെ കോടികള്‍ വലിച്ചെറിഞ്ഞും അധികാരം ദുരുപയോഗിച്ചും അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ അങ്ങേയറ്റം  ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

371 വീടുകള്‍ പൂര്‍ത്തിയാകുന്നു 18.55 കോടി ചെലവ്

371 വീടുകള്‍ പൂര്‍ത്തിയാകുന്നു
18.55 കോടി ചെലവ് : പ്രളയ ബാധിതര്‍ക്ക് കെ.പി.സി.സി. നിര്‍മ്മിച്ചു നല്‍കുന്ന 
വീടുകളുടെ വിശദവിവരം

കൂടുതല് വായിക്കുക

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച്  ജനങ്ങളെ കൊള്ളയടിക്കുന്നു: മുല്ലപ്പള്ളി 


വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 
കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്നാണ് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്.

കൂടുതല് വായിക്കുക

സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം: മുല്ലപ്പള്ളി 

പിണറായി സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ രാഷ്ട്രീയ ഉന്നതാധികാര സമിതി തീരുമാനിച്ചതായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. 
മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 14ന് പത്തു കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പ്രളയത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ കുട്ടനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട്, റാന്നി, ആറ•ുള, ആലുവ, പറവൂര്‍, ചാലക്കുടി, ചെറുതോണി, പനമരം എന്നിവടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രളയദുരിതബാധിതരെ സമരത്തില്‍ അണിനിരത്തും.

കൂടുതല് വായിക്കുക

 സി.കേശവന്‍ അധികാര ഗര്‍വ്വില്ലാത്ത നേതാവ് : മുല്ലപ്പള്ളി

അധികാരം കുടുംബ താല്‍പ്പര്യത്തിന്് മാത്രം ഉപയോഗിക്കുന്ന ഇക്കാലത്ത് അധികാര ഗര്‍വ്വില്ലാത്ത നേതാവായിരുന്നു സി.കേശവനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സ്വാതന്ത്ര്യസമര നേതാവും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്റെ 50-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.

കൂടുതല് വായിക്കുക

കന്നി ബജറ്റ് ഇരുട്ടടി: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ജനാധിപത്യ മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിച്ച നേതാവാണ് ലീഡര്‍: മുല്ലപ്പള്ളി 

കൂടുതല് വായിക്കുക

സംസ്ഥാനത്ത് പോലീസ് രാജെന്ന് മുല്ലപ്പള്ളി 

കൂടുതല് വായിക്കുക

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ ജൂലൈ 5 ന് 

കൂടുതല് വായിക്കുക

പുനരധിവാസ പ്രവര്‍ത്തനം വന്‍പരാജയം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

മുഖ്യമന്ത്രിയുടെ പി.എസ്. പദവി ഉപകാരസ്മരണയെന്ന് മുല്ലപ്പള്ളി

കൂടുതല് വായിക്കുക

ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനെതിരായ വികാരം: മുല്ലപ്പള്ളി 

കൂടുതല് വായിക്കുക

ആന്തൂര്‍ സഗരസഭാ അധ്യക്ഷക്കെതിരെ ക്രിമിനല്‍  കേസെടുക്കണം: മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

കൂടുതല് വായിക്കുക

സി.പി.എമ്മിന്റെ മൗനം അപചയത്തിന്റെ വ്യാപ്തി പ്രകടമാക്കുന്നത്: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

കെ.പി.സി.സി. പ്രസിഡന്റിന്റെ  പത്രസമ്മേളനം

കൂടുതല് വായിക്കുക

തദ്ദേശസ്ഥാപനങ്ങളെ തകര്‍ക്കുന്നതിനെതിരേ പ്രക്ഷോഭം

കൂടുതല് വായിക്കുക

പീഡന പരാതി സി.പി.എം. അന്വേഷിക്കണം: മുല്ലപ്പള്ളി

കൂടുതല് വായിക്കുക

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതാണ് നല്ലത്: മുല്ലപ്പള്ളി 

കൂടുതല് വായിക്കുക

കേരള പോലീസ് നാഥനില്ലാ കളരിയായി : മുല്ലപ്പള്ളി

കേരള പോലീസ് നാഥനില്ലാ കളരിയായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുന്‍കേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

സമൂഹമാധ്യമങ്ങളിലെ ഏ കെ ആന്റണിക്കെതിരായ  മോശം പരാമര്‍ശങ്ങള്‍  അംഗീകരിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍. 

തിരുവനന്തപുരം:   സമൂഹ മാധ്യമങ്ങളില്‍  ഏ കെ ആന്റണിക്കെതിരായ  മോശം  പരാമര്‍ശങ്ങള്‍ ഒരു  കാരണവശാലും അനുവദിക്കില്ലന്ന് കെ പി  സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി  പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം  ഏ കെ ആന്റണിയില്‍ മാത്രം കെട്ടിവക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്  ഇപ്പോള്‍ നടക്കുന്നത്. ഇത്  ഒരു കാരണവശാലും അനുവദിക്കില്ല. 

കൂടുതല് വായിക്കുക

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കുന്നത്  പൊതു സമൂഹത്തോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി രാമചന്ദ്രന്‍   

തിരുവനന്തപുരം:  രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ച് ഖാദര്‍ കമ്മിറ്റി  റിപ്പോര്‍ട്ട്   ധൃതി പിടിച്ച് നടപ്പാക്കുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ആഗോളതാപനം ഉയരുന്നത് പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനം

മനുഷ്യന്‍ പ്രകൃതിയോട് നടത്തിയ ക്രൂരതയുടെ ഫലമാണ് ആഗോളതാപനം ഉയരാന്‍ ഇടയാക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോകപരിസ്ഥി ദിനത്തോട് അനുബന്ധിച്ച് ഇന്ദിരാഭനില്‍ മാവിന്‍ തൈ നട്ടുപിടിപ്പിച്ചുകൊണ്ട് കെ.പി.സി.സിയും ശാസ്ത്രവേദിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്  സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കൂടുതല് വായിക്കുക

അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ രക്തത്തിലുള്ളത്. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പരാജയത്തിന് അക്രമരാഷ്ട്രീയവും കാരണമായെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതിന് തൊട്ടുപിന്നാലെ കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രനെയും യു.ഡി.എഫ് പ്രവര്‍ത്തകരെയും ഇടതുപ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ കയ്യേറ്റം ചെയ്തതിലൂടെ സി.പി.എമ്മിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം വിപുലമായ രീതിയില്‍ ആഘോഷിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം വിപുലമായ രീതിയില്‍ ആഘോഷിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

കൂടുതല് വായിക്കുക

ധാര്‍ഷ്ട്യം ആവര്‍ത്തിക്കുന്നത് വീഴ്ച മറയ്ക്കാന്‍: മുല്ലപ്പള്ളി

ശബരിമല വിഷയത്തില്‍ താന്‍ എടുത്ത നിലപാട് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ശബരിമലയില്‍ തനിക്കു പറ്റിയ ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാനുള്ള വൃഥാശ്രമമാണെന്നു  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 

കൂടുതല് വായിക്കുക

ഫാസിസത്തെ നേരിടാന്‍ നെഹ്രുവിലേക്ക് മടങ്ങണം: മുല്ലപ്പള്ളി

ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ പുതുതലമുറ നെഹ്രുവിലേക്ക് മടങ്ങണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 55-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കൂടുതല് വായിക്കുക

യുഡിഎഫിന്റെ മഹാവിജയവും  എല്‍ഡിഎഫിന്റെ വന്‍ വീഴ്ചയും മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷന്‍

യുഡിഎഫിന്റെ മഹാവിജയവും 
എല്‍ഡിഎഫിന്റെ വന്‍ വീഴ്ചയും
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷന്‍

കൂടുതല് വായിക്കുക

നെഹ്രു അനുസ്മരണം 

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 55-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച്  നെഹ്രു സെന്ററിന്റെ ആഭിമുഖ്യത്തില്‍ മേയ് 27 തിങ്കളാഴ്ച രാവിലെ 10 ന് നന്ദാവനം മുസ്ലീം അസോസിയേഷന്‍ ഹാളില്‍ വച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. 
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. നെഹ്രു സെന്റര്‍ ചെയര്‍മാന്‍ എം.എം.ഹസ്സന്‍ അധ്യക്ഷത വഹിക്കും. ശശി തരൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഇ.എം.നജീബ്,പി.എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവും എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും.

കൂടുതല് വായിക്കുക

ഷാര്‍ലറ്റിന്റെ വീടിനുനേരെയുള്ള ബോംബേറ് ജനാധിപത്യത്തോടുള്ള സി.പി.എമ്മിന്റെ വെല്ലുവിളി: മുല്ലപ്പള്ളി


ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഭരണഘടനാപരമായ ജനാധിപത്യ അവശകാശം നിഷേധിച്ചപ്പോള്‍ കള്ളവോട്ടിനെതിരേ ഉറച്ച നിലപാടെടുത്ത ഷാര്‍ലറ്റിന്റെയും കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പിലാത്തറ പൂത്തുരിലെ വി.ടി.വി പത്മനാഭന്റെയും വീടുകള്‍ക്കു നേരെ സി.പി.എം അക്രമികള്‍ ബോംബെറിഞ്ഞ സംഭവം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഓ.ടി നസീറിനെ നിഷ്ഠൂരവും ക്രൂരവുമായ രീതിയില്‍ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍നിന്നും സി.പി.എം അക്രമത്തിന്‍റെ പാതവെടിയാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഓ.ടി നസീറിനെ നിഷ്ഠൂരവും ക്രൂരവുമായ രീതിയില്‍ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍നിന്നും സി.പി.എം അക്രമത്തിന്‍റെ പാതവെടിയാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

റീ പോളിംഗ് നടത്താനുള്ള തീരുമാനം കള്ളവോട്ടിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിന്റെ ആദ്യജയം: മുല്ലപ്പള്ളി

റീ പോളിംഗ് നടത്താനുള്ള തീരുമാനം കള്ളവോട്ടിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിന്റെ ആദ്യജയം: മുല്ലപ്പള്ളി

 

കഴിഞ്ഞ അരനൂറ്റാണ്ടായി  സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ മലബാര്‍ മേഖലകളില്‍  നടക്കുന്ന കള്ളവോട്ടിനെതിരെ കോണ്‍ഗ്രസും യു.ഡി.എഫ് നടത്തിവന്നിരുന്ന ധര്‍മ്മയുദ്ധത്തിന്റെ ആദ്യവിജയമാണ് ക്രമക്കേട് കണ്ടെത്തിയ  കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ നാലു ബൂത്തുകളില്‍ റീ പോളിങ്ങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായ നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

​​​​​​​പ്രളയസെസ് ജനങ്ങള്‍ക്ക് അധികസാമ്പത്തിക ഭാരമാകും: മുല്ലപ്പള്ളി 

പ്രളയ ദുരിതാശ്വാസ, പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ദയനീയമായി പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ രണ്ടു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ജനങ്ങളുടെമേല്‍ അധിക സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ഭാരവാഹികളുടേയും ഡി.സി.സി പ്രസിഡന്റുമാരുടേയും പാര്‍ലമെന്റ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥികളുടേയും സംയുക്തയോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കൂടുതല് വായിക്കുക

പോലീസ് പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി

പോലീസിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് സംഭവത്തിന് പിന്നില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സി.പി.എം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവര്‍ ഉള്‍പ്പെട്ടതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ലെന്നും പകരം ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

കല്ല്യോട്ട് പ്രദേശം വീണ്ടും അശാന്തിയിലേക്ക് തള്ളിവിടാനുള്ള ശ്രമം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിനു തുല്യം:  മുല്ലപ്പള്ളി

രണ്ട് യുവാക്കളുടെ ക്രൂരമായ കൊലപാതകങ്ങള്‍ക്ക് ശേഷം സംഘര്‍ഷ പൂര്‍ണ്ണ മായിരുന്ന കല്ല്യോട്ട് പ്രദേശം വീണ്ടും അശാന്തിയുടെ നാളുകളിലേക്ക് തള്ളിവിടാനുള്ള ചിലരുടെ ഗൂഢശ്രമം തീകൊള്ളിക്കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 

കൂടുതല് വായിക്കുക

പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി

പോസ്റ്റല്‍ വോട്ടിംഗില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം തന്നെ കണ്ടെത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ പോലീസ് ഉദ്യഗസ്ഥര്‍ക്ക് നല്‍കിയ പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്ത് പുതിയ വോട്ടു ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി.

കൂടുതല് വായിക്കുക

പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട്;  മുഖ്യമന്ത്രിയുടെ മൗനം അപഹാസ്യം മുല്ലപ്പള്ളി രാമചന്ദ്രന്‍.

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നുവെന്ന് സ്ഥിതീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ടും നാളിതുവരെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത് അപഹാസ്യമാണെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

​​​​​​​രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നത്  ചരിത്ര നിഷേധം: മുല്ലപ്പള്ളി

ഹ്രസ്വമായ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നരേന്ദ്ര മോദി അധിക്ഷേപിക്കുന്നത് ചരിത്ര നിഷേധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

കെ.പി.സി.സി. യോഗങ്ങള്‍ മെയ് 14 ന്

കെ.പി.സി.സി. യോഗങ്ങള്‍ മെയ് 14 ന്

കെ.പി.സി.സി. ഭാരവാഹികള്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ സംയുക്ത യോഗം മെയ് 14 ചൊവ്വാഴ്ച രാവിലെ 10 മണിക്കും കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയുടെ യോഗം ഉച്ചക്കു ശേഷം 3 മണിക്കും തിരുവനന്തപുരം ഇന്ദിരാഭവനില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരും.

കൂടുതല് വായിക്കുക

വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചതിലൂടെ ഇടതുവിദ്യാര്‍ത്ഥി സംഘടനയുടെ ഭീകരമുഖം പ്രകടമായി: മുല്ലപ്പള്ളി

യൂണിയന്‍ നേതാക്കളുടെ ശല്യത്തെ തുടര്‍ന്ന് പഠനം തടസ്സപ്പെടുന്നതില്‍ മനംനൊന്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്തയിലൂടെ ഇടതുവിദ്യാര്‍ത്ഥി സംഘടനയുടെ ഭീകരമുഖം ഒരിക്കല്‍ക്കൂടി പുറത്തുവന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

കള്ളവോട്ട് കണ്ടുപിടിച്ചതിന്റെ അരിശം തീര്‍ക്കാന്‍ സി പിഎം തിരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുന്നു:  രമേശ് ചെന്നിത്തല

ഇഷ്ടമില്ലാത്ത വിധി വരുമ്പോള്‍ കോടതികളെ ആക്രമിക്കുകയും ജഡ്ജിയെ നാടുകടത്തുകയും ചെയ്യുന്ന പോലെ തിരഞ്ഞെടുപ്പ് കമ്മീഷനെയും സി.പി.എം ആക്രമിക്കുന്നു

ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഭരണ ഘടനാ സ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുന്നു 

കൂടുതല് വായിക്കുക

പൊലീസുകാര്‍ക്ക് നല്‍കിയ പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെടുത്ത് വീണ്ടും പോളിംഗ് നടത്തണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം:  പോലീസിന്റെ പോസ്റ്റല്‍ ബാലറ്റില്‍ വ്യപകമായ കൃത്രിമം നടന്നു എന്ന പരാതിയുടെ വെളിച്ചത്തില്‍ പൊലീസിന് നല്‍കിയ ബാലറ്റ് പേപ്പറുകള്‍ തിരിച്ചെടുത്ത് വീണ്ടും പോളിംഗ് നടത്തണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

കൂടുതല് വായിക്കുക

കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്റെ 64-ാംമത് വാര്‍ഷിക സമ്മേളനം

കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്റെ 64-ാംമത് വാര്‍ഷിക സമ്മേളനം മേയ് രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത് പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ വച്ചുനടക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി അറിയിച്ചു.

കൂടുതല് വായിക്കുക

പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: മുല്ലപ്പള്ളി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

മീണയുടെ സ്ഥിരീകരണം കോണ്‍ഗ്രസ്  നടത്തിയ ധാര്‍മിക സമരത്തിന്റെ വിജയം : മുല്ലപ്പള്ളി

കഴിഞ്ഞ 50 വര്‍ഷമായി ബൂത്തുപിടിത്തത്തിനെതിരേയും കള്ളവോട്ടുനെതിരെയും കോണ്‍ഗ്രസും പൊതുസമൂഹവും നടത്തിവന്ന ധാര്‍മികമായ സമരത്തിന്റെ വിജയമാണ്  കാസര്‍ഗോഡു കള്ളവോട്ടിംഗ് നടന്നിട്ടുണ്ടെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ സ്ഥിരീകരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

കള്ളവോട്ട് ; റീ പോളീംഗ് വേണമെന്ന് മുല്ലപ്പള്ളി

കള്ളവോട്ട് നടന്നതും പോളിംഗ് 90 ശതമാനത്തില്‍ കൂടുതല്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും റീപോളിംഗ് നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൂടുതല് വായിക്കുക

മസാലാ ബോണ്ടില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി നിലപാട് എന്ത് എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്  രമേശ് ചെന്നിത്തല സീതാറാം യെച്ചൂരിക്ക് കത്തയച്ചു 

സി.പി.എം എന്നും കഠിനമായി എതിര്‍ത്തു പോന്നിട്ടു
ള്ള നവലിബറല്‍ സാമ്പത്തിക നയത്തിന് അനുസൃതമാണ് മസാലാ ബോണ്ട്. 

കൂടുതല് വായിക്കുക

പോളിംഗ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന് അനുകൂലം: തമ്പാനൂര്‍ രവി

പ്രതികൂല സാഹചര്യത്തിലും ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ജനാധിപത്യ വിശ്വാസികള്‍ക്ക്   കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി നന്ദി രേഖപ്പെടുത്തി.

കൂടുതല് വായിക്കുക

വോട്ടുമറിക്കല്‍ ആരോപണം: കോടിയേരി സ്വയം പരിഹാസ്യനാകുമെന്നു മുല്ലപ്പള്ളി

ബി.ജെ.പി വോട്ട് മറിച്ചെന്ന് പറയുമ്പോള്‍ തന്നെ അവരുടെ വോട്ടുവിഹിതം കേരളത്തില്‍ വര്‍ധിക്കുമെന്ന് പറയുന്ന സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തി സ്വയം പരിഹാസ്യനാവുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 

കൂടുതല് വായിക്കുക

കൃപേഷിന്റേയും ശരത്‌ലാലിന്റെയും ബലിതർപ്പണ ചടങ്ങുകൾ നടന്നു

കൃപേഷിന്റേയും ശരത്‌ലാലിന്റെയും ബലിതർപ്പണ ചടങ്ങുകൾ നടന്നു

കൂടുതല് വായിക്കുക

മറ്റുള്ളവരുടെ വേദന പ്രധാനമന്ത്രി അറിയുന്നുണ്ടോ: മുല്ലപ്പള്ളി രാമചന്ദ്രന്‍

മറ്റുള്ളവരുടെ വേദന പ്രധാനമന്ത്രി അറിയുന്നുണ്ടോ: മുല്ലപ്പള്ളി രാമചന്ദ്രന്‍ മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നവനാണ് നല്ല മനുഷ്യനെന്ന് ഗാന്ധി ദിനത്തില്‍ അനുസ്മരിച്ച പ്രധാനമന്ത്രി, സ്വന്തം മനഃസാക്ഷിയിലേക്ക് തിരിഞ്ഞു നോക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ദിരാഭവനില്‍ മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയ്ക്കും പ്രാര്‍ത്ഥനാ സംഗമത്തിനും ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല് വായിക്കുക

ബ്രൂവറി ഫയല്‍ എവിടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി

ബ്രൂവറി ഫയല്‍ എവിടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി ബ്രൂവറിയും ഡിസ്റ്റിലറിയുംഅനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഇടപാട് നിഗൂഢത നിറഞ്ഞതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സിയില്‍ ഔദ്യോഗികമായി ഓഫീസ് ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭയിലോ ഘടക കക്ഷികളുമായോ ചര്‍ച്ച നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. മറിച്ച് തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ആ ഫയല്‍ എവിടെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണ് ബ്രൂവറി ഫാക്ടറികള്‍. നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വ്യാവസായിക സംരംഭമല്ല ബ്രൂവറി. വന്‍തോതില്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടി വരും. മലമ്പുഴ എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരേ ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം പ്ലാച്ചിമട സമരംപോലെ മുന്നോട്ടുപോകും.

കൂടുതല് വായിക്കുക